GENERAL NEWS

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

2024-10-18

ഇസ്രയേലിന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ച ഹമാസ് കൊടും ഭീകരന്‍ യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയ അപ്രതീക്ഷിതമായ ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇസ്രായേലില്‍ കടന്നുകയറി ഹമാസ് ഭീകരര്‍ 

നടത്തിയ ഹീനമായ നരവേട്ടക്ക് ഒരുവര്‍ഷം പിന്നിട്ട് ദിവസങ്ങള്‍ക്കകമാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകനായ യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ സേന തീര്‍ത്തത്.

ഞങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്നാണ് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.

ഒരു വര്‍ഷമായി ഇസ്രയേല്‍ സൈനികരും രഹസ്യാന്വേഷണ ഏജന്‍സികളും രാപകലില്ലാതെ തിരഞ്ഞിരുന്ന 'നമ്പര്‍ വണ്‍ എനിമി' ഒടുവില്‍ കൊല്ലപ്പെട്ടു വെന്ന് വ്യക്തമാക്കിയ ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരായ പോരാട്ടം തുടരുമെന്നുംപ്രഖ്യാപിച്ചു. ഖാന്‍ യൂനിസിലെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ചിരുന്ന യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് കൊലപ്പെടുത്തിയത് അപ്രതീക്ഷിതമായ ഏറ്റുമുട്ടലിലായിരുന്നു. 

ഇസ്രയേല്‍ സൈന്യം യഹ്യ സിന്‍വറിന്റെ വീട് വളഞ്ഞതായി ഒക്ടോബര്‍ 16ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ആ വീട്ടില്‍ നിന്നും സിന്‍വര്‍ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ യഹ്യ പിടിക്കപ്പെടുമെന്ന് സേന വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യഹ്യ സിന്‍വര്‍ ഇസ്രായേല്‍ വലയിലകപ്പെടുകയായിരുന്നു. നാടകീയമായ നീക്കങ്ങളിലാണ് മോസ്റ്റ് വാണ്ടഡ് ഭീകരന്‍ കൊല്ലപ്പെട്ടത്. 

ബുധനാഴ്ച, ഐ ഡി എഫിന്റെ ബിസ്ലമാക് ബ്രിഗേഡിന്റെ 450-ാമത്തെ ബറ്റാലിയനിലെ സൈനികനാണ് ഭീകരരുടെ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടെത്തിയത്. റാഫയുടെ ടെല്‍ സുല്‍ത്താന്‍ പ്രദേശത്തെ ഒരു കെട്ടിടത്തിലും പുറത്തും സംശയാസ്പദമായ ഒരു വ്യക്തിയുടെ നീക്കങ്ങള്‍ ബറ്റാലിയന്‍ കമാന്‍ഡറെ അദ്ദേഹം അറിയിച്ചു. ചിലകണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിനുനേരെ വെടിയുതിര്‍ക്കാന്‍ കമാന്‍ഡര്‍ നിര്‍ദ്ദേശം നല്‍കി. വെടിവെപ്പിനെ തുടര്‍ന്ന് ഇസ്രേലി ഡ്രോണുകള്‍ നല്‍കിയ ദൃശ്യങ്ങളില്‍ മൂന്നുപേര്‍ കെട്ടിടത്തിന് പുറത്തേക്ക് വരുന്നതായി കണ്ടെത്തി. മൂന്നാമത്തയാള്‍ക്ക് വഴിയൊരുക്കികൊണ്ട് രണ്ടുപേര്‍ നീങ്ങുന്നതാണ് ദൃശ്യമായത് ഇവര്‍ക്കുനേരെയും ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സംഘം പലവഴിക്ക് ചിതറി. ഇവരിലൊരാള്‍ കെട്ടിടത്തിന്റെ പ്രേത്യക ഭാഗത്തേക്ക് നീങ്ങുകയും രണ്ട് ഗ്രനേഡുകള്‍ സേനയ്ക്ക് നേരെ പ്രയോഗിക്കുകയും ചെയ്തു. ഇതോടെ പിന്‍വലിഞ്ഞ സൈനികര്‍ കെട്ടിടത്തിന്റെ മുറിയിലേക്ക് ഡ്രോണ്‍ അയച്ചു. ഇതിലൂടെ കൈക്ക് പരിക്കേറ്റ മുഖംമൂടി ധരിച്ചയാളെ കണ്ടെത്തുകയും ചെയ്തു. സേന ഇതോടെ കെട്ടിടത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെടുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രേത്യക ഭാഗത്തേക്ക് നീങ്ങിയയാളായിരുന്നു യഹ്യ സിന്‍വാര്‍. ഒക്ടോബര്‍ 17ന് ഇന്ത്യന്‍ സമയംരാത്രി പത്തോടെ മരണത്തില്‍ സ്ഥിരീകരണം വരികയായിരുന്നു.


News

ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍

ഭിന്നശേഷി സംവരണം: സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, എന്‍എസ്എസിന് അനുകൂലമായ ഉത്തരവ് , എല്ലാ ...

ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്‍ഐഎ പിടിയില്‍

അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ , നവ കേരളം സര്‍വ്വേയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

വെള്ളത്തിന് പൂട്ടിട്ട് ഇന്ത്യ , പാകിസ്താന് വന്‍ തിരിച്ചടി, ഷാപുര്‍കണ്ടി ബാരേജ് പൂര്‍ത്തിയാകുന്നു

നവകേരള സര്‍വേ റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് വി ഡി സതീശന്‍

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം, വിമര്‍ശനവുമായി പാരീസ് നീതിന്യായ ...

VIDEO NEWS

സെലിബ്രിറ്റികൾക്കിടയിൽ അദ്ദേഹം വ്യത്യസ്തനായിരുന്നു... ശാസ്ത്രലോകത്തെ വേറിട്ട ശബ്ദം വിടചൊല്ലുമ്പോൾ...

മലപ്പുറത്തിന്റെ മനസ്സില്‍ ആര് യു ഡി എഫ് എല്‍ ഡി എഫ് എന്‍ ഡി എ

ചർച്ചയ്ക്കു ശേഷം യുദ്ധമോ ? ഇറാന്റെ എണ്ണക്കപ്പൽ പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നയമാറ്റ സൂചനയോ?

ആഗോള കത്തോലിക്കരുടെ ആത്മീയ വികാരമായ സെന്റ് പീറ്റേഴ്സ് ബസിലിക്ക 4 നൂറ്റാണ്ടിന്റെ ശോഭയിൽ... അപൂർവ അവസരങ്ങൾ ഒരുക്കി വത്തിക്കാന്റെ അറിയിപ്പ്

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സഭആഗ്രഹിക്കുന്നില്ല MAR JOSEPH PAMPLANY