CHURCH NEWS

കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

2025-03-29

കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് റോമില്‍ തുടക്കമായി. ജൂബിലിവര്‍ഷത്തിലെ ആറാമത്തെ വലിയ ജൂബിലിച്ചടങ്ങിനാണ് ഈ ദിവസങ്ങളില്‍ റോം സാക്ഷ്യം വഹിക്കുക. അഞ്ഞൂറോളം മിഷനറിമാരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ സംബന്ധിക്കും. ആരോഗ്യകാരണങ്ങളാല്‍ ജൂബിലി ആഘോഷങ്ങളില്‍ സംബന്ധിക്കാനാകില്ലെങ്കിലും, ഫ്രാന്‍സിസ് പാപ്പാ ഇവര്‍ക്കായി ഒരു സന്ദേശം നല്‍കുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2025ല്‍ ആചരിക്കപ്പെടുന്ന ജൂബിലിവര്‍ഷത്തിലെ പ്രധാനസംഭവങ്ങളില്‍ ആറാമത്തേതായ, കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിയാഘോഷങ്ങള്‍ മാര്‍ച്ച് 28 വെള്ളിയാഴ്ച മുതല്‍ 30 ഞായറാഴ്ച വരെ തീയതികളില്‍ റോമില്‍ നടത്തപ്പെടും. അഞ്ഞൂറോളം മിഷനറിമാരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ സംബന്ധിക്കും. ആരോഗ്യകാരണങ്ങളാല്‍ ജൂബിലി ആഘോഷങ്ങളില്‍ സംബന്ധിക്കാനാകില്ലെങ്കിലും, ഫ്രാന്‍സിസ് പാപ്പാ ഇവര്‍ക്കായി ഒരു സന്ദേശം നല്‍കുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി മാര്‍ച്ച് 26-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2015-ലെ പ്രത്യേക കാരുണ്യത്തിന്റെ വിശുദ്ധവര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ട പ്രത്യേക നിയോഗം ജീവിക്കുന്ന ഇവരുടെ എണ്ണം ഏറെ വളര്‍ന്നുവെന്നും, നിലവില്‍ ഇവരില്‍ 1258 വൈദികരുണ്ടെന്നും ഡികാസ്റ്ററി തങ്ങളുടെ പത്രക്കുറിപ്പില്‍ എഴുതി. പരിശുദ്ധ സിംഹാസനത്തിന് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന പ്രത്യേക പാപമോചനാനുവാദങ്ങളും ഇവര്‍ക്ക് നല്കപ്പെട്ടിരുന്നു. മാര്‍ച്ച് 28-ന് രാവിലെ പത്തുമണിക്ക് പോള്‍ ആറാമന്‍ ശാലയില്‍ വച്ചു നടത്തപ്പെട്ട പ്രാര്‍ത്ഥനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുനടന്ന കോണ്‍ഗ്രസില്‍, 'പാപമോചനം, പ്രത്യാശയുടെ ഉറവ' എന്ന വിഷയം വിചിന്തനം ചെയ്യപ്പെട്ടു. വൈകുന്നേരം, വിശുദ്ധ അന്ത്രെയായുടെ ബസലിക്കയില്‍വച്ച് പ്രത്യേക പ്രാര്‍ത്ഥന നടക്കും. ഇതേ വൈകുന്നേരം ലോകമാസകലമുള്ള എല്ലാ രൂപതകളിലും നോമ്പുകാലം നാലാം ഞായറാഴ്ചയിലേക്കുള്ള ഒരുക്കത്തിനായുള്ള സായാഹ്നപ്രാര്‍ത്ഥനകള്‍ നടക്കും. അനുരഞ്ജനകൂദാശയ്ക്ക് പ്രാധാന്യം നല്‍കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കും ഈ പ്രാര്‍ത്ഥനകള്‍ നടക്കുക.

മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ മിഷനറിമാര്‍ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധവാതിലിലേക്കെത്തും. തുടര്‍ന്ന് വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ ജപമാലപ്രാര്‍ത്ഥനയും നടത്തപ്പെടും.മാര്‍ച്ച് 30 ഞായറാഴ്ച രാവിലെ പത്തിന് വിശുദ്ധ അന്ത്രെയായുടെ ബസലിക്കയില്‍വച്ച് അഭിവന്ദ്യ ആര്‍ച്ച്ബിഷപ് ഫിസിക്കെല്ലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിക്കപ്പെടും.ആഘോഷങ്ങളില്‍, ഇറ്റലി, അമേരിക്ക, പോളണ്ട്, ബ്രസീല്‍, സ്‌പെയിന്‍, ഫ്രാന്‍സ്, മെക്‌സിക്കോ, ജര്‍മനി, സ്ലോവാക്കിയ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഉക്രൈന്‍, കൊളമ്പിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിനന്നായിരിക്കും കൂടുതല്‍ മിഷനറിമാരെത്തുകയെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.


News

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍

VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം