CHURCH NEWS

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

2025-04-29

യുവജനങ്ങള്‍ക്കു ഫ്രാന്‍സിസ് പാപ്പാ നല്‍കിയ വീഡിയോ സന്ദേശം മരണാന്തരം പുറത്ത്. ജനുവരിയില്‍ റെക്കോര്‍ഡു ചെയ്ത ഫ്രാന്‍സിസ് പാപ്പയുടെ ഒരു വീഡിയോ സന്ദേശം ഏപ്രില്‍ 21 ന് പാപ്പയുടെ കബറടക്ക ചടങ്ങുകള്‍ക്ക് ഒരു ദിവസത്തിന് ശേഷം ഇറ്റാലിയന്‍ വാരിക ഓഗി പരസ്യമാക്കി. ജനുവരി 8 ന് റെക്കോര്‍ഡുചെയ്ത വീഡിയോയില്‍, ഒരു ഇറ്റാലിയന്‍ ലൂക്കാ ഡ്രൂഷ്യന്‍ ആരംഭിച്ച 'ലിസണിംഗ് വര്‍ക്ക്ഷോപ്പുകളില്‍' പങ്കെടുത്ത കൗമാരക്കാരെയും യുവാക്കളെയും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്യുകയായിരുന്നു. വത്തിക്കാന്‍ മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം, വര്‍ക്ക്ഷോപ്പുകളുടെ പിന്നിലെ ആശയം യുവാക്കള്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിന്റെയും കേള്‍ക്കപ്പെടുന്നതിന്റെയും ഭംഗി അനുഭവിക്കുകയും ചെയ്യുക എന്നതാണ്.

പ്രിയപ്പെട്ട യുവജനങ്ങളെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് കേള്‍ക്കുക എന്നതാണ് - എങ്ങനെ കേള്‍ക്കണമെന്ന് പഠിക്കുക, ആരെങ്കിലും നിങ്ങളോട് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ അവര്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക, തുടര്‍ന്ന്, നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ പ്രതികരിക്കുക. എന്നാല്‍ പ്രധാന കാര്യം കേള്‍ക്കുക എന്നതാണ്, ഉത്തരം നല്‍കാന്‍ തിരക്കുകൂട്ടരുത്. ആളുകളെ സൂക്ഷ്മമായി നോക്കുക - ആളുകള്‍ ശ്രദ്ധിക്കുന്നില്ല, ഒരു വിശദീകരണത്തിന്റെ പകുതിയില്‍ അവര്‍ ഉത്തരം നല്‍കും. അത് സമാധാനത്തിന് സഹായിക്കില്ല. ശ്രദ്ധിക്കൂ - ധാരാളം ശ്രദ്ധിക്കൂ.''ഫ്രാന്‍സിസ് പാപ്പാ തന്റെ സാന്താ മാര്‍ട്ട വസതിയില്‍ എടുത്ത റെക്കോര്‍ഡിംഗില്‍ പറഞ്ഞു.

ഏപ്രില്‍ 27 ന് രാവിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പാപ്പയുടെ മൃതസംസ്‌ക്കാര ശുശ്രൂഷയിലെ പരിശുദ്ധ കുര്‍ബാനയില്‍ ഏകദേശം 200,000 ആളുകള്‍ പങ്കെടുത്തു, അതില്‍ ഭൂരിഭാഗവും കൗമാരക്കാര്‍ പങ്കെടുത്തതോടെയാണ് പാപ്പായുടെ സന്ദേശം പരസ്യമാക്കിയത്. ഏപ്രില്‍ 25-27 തീയതികളില്‍ റോമില്‍ നടന്ന കൗമാരക്കാരുടെ ജൂബിലിയുടെ ഭാഗമായും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒമ്പത് ദിവസത്തെ സഭയുടെ ദുഃഖാചരണമായ നൊവെന്‍ഡിയല്‍സിന്റെ രണ്ടാം ദിവസത്തിന്റെ ഭാഗമായും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു.പരേതനായ പോപ്പിന്റെ കബറടക്കത്തിന് ശേഷമുള്ള ദിവസങ്ങളില്‍, പതിനായിരക്കണക്കിന് യുവജനങ്ങള്‍ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിച്ചു. ഇത് പാപ്പയ്ക്ക് യുവജനങ്ങളുടെ ഇടയില്‍ ഉള്ള സ്വീകാര്യതയുടെയും സ്വാധീനത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. 


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം