GENERAL NEWS

ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍

2026-02-18

 പാകിസ്താനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യ കിരാന ഹില്‍സ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര വ്യോമയാനവിദഗ്ധന്‍ ടോം കൂപ്പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കത്തിനിടെയാണ് ഈ ആക്രമണം നടന്നതെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം  അവകാശപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയിലൂടെ ഇന്ത്യ പാകിസ്താന് നല്‍കിയത് ശക്തമായ സന്ദേശമായിരുന്നുവെന്ന് കൂപ്പര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് എവിടെയും എപ്പോഴും ആക്രമിക്കാന്‍ സാധിക്കുമെന്നും ഇത്തരം പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . 88 മണിക്കൂര്‍ നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ 2025 മേയ് 10-നായിരുന്നു ഈ നിര്‍ണായക ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു .

ഇന്ത്യയുടെ ആക്രമണത്തെ സാധൂകരിക്കുന്ന ഒന്നിലധികം തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് കൂപ്പര്‍ അവകാശപ്പെട്ടു. മിസൈലുകള്‍ മലനിരകളില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പാകിസ്താന്‍ വ്യോമസേനയുടെ 4091-ാം സ്‌ക്വാഡ്രന്റെ റഡാര്‍ സ്റ്റേഷനില്‍ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ വ്യോമസേന ആദ്യം പാകിസ്താന്റെ റഡാര്‍ സ്റ്റേഷനുകള്‍ തകര്‍ത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയെന്നും അതിനുശേഷം ഭൂഗര്‍ഭ സംഭരണശാലയുടെ രണ്ട് കവാടങ്ങളില്‍ ആക്രമണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. പാകിസ്താന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് കിരാന ഹില്‍സ് അറിയപ്പെടുന്നത്.

എന്നാല്‍, ഈ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി നിഷേധിച്ചിരുന്നു. കിരാന ഹില്‍സിലെ ഭൂഗര്‍ഭഭാഗങ്ങളില്‍ ആക്രമണം നടന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് വ്യോമസേനാ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ നാഗേഷ് കപൂര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എങ്കിലും, ആക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ അമേരിക്കയെയും ഇന്ത്യയെയും സമീപിച്ചത് സംഭവത്തിന്റെ സത്യാവസ്ഥ വെളിവാക്കുന്നുണ്ടെന്ന് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.

News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്