CHURCH NEWS

ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.

2024-10-01

പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര പൂര്‍ത്തിയാക്കി മടങ്ങവേ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തിലാണ് ഗര്‍ഭച്ഛിദ്രത്തെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ വ്യക്തമാക്കിയത്.

ഗര്‍ഭച്ഛിദ്രത്തെ സമൂഹത്തില്‍നിന്നും തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് വെളിപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ബെല്‍ജിയന്‍ ദേശീയ മാധ്യമ പ്രവര്‍ത്തകയായ Valerie Dupont  ന്‍റെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയും ജീവന്‍റെ സംരക്ഷണത്തെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായിട്ടാണ് പാപ്പ ഒരിക്കല്‍ക്കൂടി ഭ്രൂണഹത്യ കൊലപാതകമാണെന്ന് പറഞ്ഞത്. ബെല്‍ജിയം രാജാവായിരുന്ന ബായിന്‍റെ നാമകരണപ്രക്രിയകള്‍ ആരംഭിക്കുമെന്ന് വിശുദ്ധബലിയുടെ അവസാനം നടത്തിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിയതിന് തന്‍റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദയിന്‍ രാജാവ്. ബൗദയിന്‍ രാജാവിനെപ്പോലെ തിന്മകള്‍ക്കെതിരെ പോരാടാന്‍ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കാനുള്ള ധൈര്യം ഭരണാധികാരികള്‍ക്ക് ഉണ്ടാവണമെന്നു പാപ്പ ഉത്ബോധിപ്പിച്ചു. ജീവിക്കുവാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന് എപ്പോഴും ഉറച്ചുപറയുമ്പോള്‍, ജീവിക്കുവാന്‍ കുട്ടികള്‍ക്കുള്ള അവകാശം  സമൂഹം  ആവശ്യപ്പെടുവാന്‍ മറന്നുപോകരുതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ശാസ്ത്രം പോലും സമര്‍ത്ഥിക്കുമ്പോള്‍, മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തുന്ന ഒന്നാണ് ഭ്രൂണഹത്യയില്‍ സംഭവിക്കുന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ഇതിനു കൂട്ടുനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരും, പ്രത്യേകിച്ച് ഡോക്ടര്‍മാരും വാടകക്കൊലയാളികളാണെന്നും പാപ്പ വിമര്‍ശിച്ചു.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം