VIEWPOINT

ഇന്ത്യയിലെ ബഹുദൈവവിശ്വാസികളെ നിര്‍ദയം കൊന്നും ആരാധനാലയങ്ങള്‍ നശിപ്പിച്ചും പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ഖുറാസന്‍ മാസികയില്‍ ഇന്ത്യക്കെതിരെ കവര്‍‌സ്റ്റോറി

2024-07-04

ഇസ്ലാമിക തീവ്രവാദികള്‍ ഇന്നുവരെ ഇന്ത്യയില്‍ നടത്തിയിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയും ആരാധനാലയങ്ങള്‍ തകര്‍ത്തും ഇന്ത്യയിലെ ഭരണകൂടത്തോടും, ഇതരമതസ്ഥരോടും പ്രതികാരം ചെയ്യാന്‍ മുജീഹിദീനുകളോട് ആഹ്വാനം ചെയ്യുന്ന മുഴുനീള കവര്‍സ്‌റ്റോറിയുമായി അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഖുറസാന്റെ വോയ്സ് ഓഫ് ഖുറാസന്‍ മാസികയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുകയാണ്. 

താലിബാന്റെയും, ഇസ്ലാമിക തീവ്രവാദത്തിന്റെയും ഈറ്റില്ലമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഖുറസാന്റെ ഈ ബഹുവര്‍ണ മാഗസിന്റെ പുതിയ ലക്കത്തില്‍ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യയിലെ ഭരണകൂടത്തിനും, ഇന്ത്യയിലെ ഇതര മതസ്ഥര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കുമെതിരെ പോരാടി അവരെ നശിപ്പിക്കേണ്ടതിനെകുറിച്ചാണ്. ബഹുദൈവാരാധകരായ ഇന്ത്യന്‍ ഭരണാധികാരികള്‍ മഹമൂദ് ഗസ്‌നവിയെ നേരിടാന്‍ വീണ്ടും  തയ്യാറായിക്കൊള്ളുക എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന അതിതീവ്ര കലാപാഹ്വാനങ്ങള്‍ നിറഞ്ഞ ഈ ലേഖനത്തില്‍ ഇന്ത്യയില്‍ നടപ്പാക്കേണ്ട ജിഹാദീ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വിശദീകരിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ ഭരണകൂടവും, അവിടുത്തെ ബഹുദൈവവിശ്വാസികളും ഇസ്ലാമിക സമൂഹത്തെ അപമാനിക്കുകയും, അവരുടെ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്നുവെന്നും അതുകൊണ്ട് അവരോട് പ്രതികാരം ചെയ്യാന്‍ എല്ലാ മുസ്ലീമുകളും ജിഹാദിന്റെയും ഹിജ്റയുടെയും വഴി തെരഞ്ഞെടുക്കണമെന്നും ആഹ്വാനം ചെയ്യുന്ന ലേഖനത്തില്‍ ഇന്ത്യയിലെ ബഹുദൈവവിശ്വാസികളായ ജനത്തെ റോഡില്‍ വെച്ച് കണ്ടാല്‍ അവരെ കാറുകള്‍ കൊണ്ട് ഇടിപ്പിച്ചും, മൂര്‍ച്ചയുള്ള കത്തികള്‍ ഉപയോഗിച്ച് അവരുടെ വയറുകള്‍ കുത്തിക്കീറിയും, അവരുടെ ആരാധനാലയങ്ങളും, ക്ഷേത്രങ്ങളും, വീടുകളും, വാഹനങ്ങളും, വസ്തുവകകളും, വിളകളുമെല്ലാം തീ കത്തിച്ച് ചാമ്പലാക്കി ഇല്ലാതാക്കണമെന്നും അതിനായി ആള്‍ത്തിരക്കുള്ള ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സമ്മേളന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ തന്നെ ലക്ഷ്യം വെക്കണമെന്നും, നബിയുടെ ഉമ്മത്ത് ഇപ്പോഴും സജീവമാണെന്ന് ഇന്ത്യക്കാരെ കാണിച്ചുകൊടുക്കണമെന്നുമുള്ള ഭീകരമായ ആഹ്വാനങ്ങളാണ് ഈ മാഗസിലൂള്ളത്. 

ഇന്ത്യയിലെ മുസ്ലീങ്ങള്‍ അവിടുത്തെ മറ്റ് മതസ്ഥരായ ബഹുദൈവാരാധകരെ ഇത്തരത്തില്‍ മറികടക്കണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍, ഹിജ്റ ഉണ്ടാക്കി ഇന്ത്യന്‍ ബഹുദൈവാരാധകരോട് പ്രതികാരം ചെയ്യണമെന്നും, അതിനുള്ള പൂര്‍ണ സമ്മതത്തോടെ ലോകം മുഴുവനുമുള്ള ഇസ്ലാമിക് പോരാളികള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുജാഹിദുകളുടെ വാഹനവ്യൂഹവുമായി നിങ്ങള്‍ ഗാസയിലേക്ക് പുറപ്പെടുന്ന ഒരു ദിവസം ഉടന്‍ വരുമെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് ഇന്ത്യക്കെതിരായുള്ള കലാപാഹ്വാനങ്ങള്‍.

ആഗോള വ്യാപകമായി ഇസ്ലാമിക തീവ്രവാദികള്‍ കടുത്ത വൈരികളായി കരുതുന്ന ക്രൈസ്തവസമൂഹത്തെ എവിടെ കണ്ടാലും ട്രക്കിടിപ്പിച്ച് കൊല്ലണമെന്നും, അവരുടെ രക്തം കൊണ്ട് റോഡുകള്‍ നിറയ്ക്കണമെന്നുമൊക്കെ ഇത്തരത്തില്‍ മുമ്പും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആഹ്വാനം നടത്തിയിട്ടുണ്ട്. അത്തരം ആഹ്വാനങ്ങള്‍ ഏറ്റെടുത്ത് യൂറോപ്പിലെ പല രാജ്യങ്ങളിലും തീവ്ര മതചിന്തകള്‍ പേറുന്ന യുവാക്കളും, കൗമാരക്കാര്‍ പോലും ഇതേ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയായില്‍ മാര്‍ മാരി ഇമ്മാനുവലിന്റെ ബിഷപ്പിന്റെ കഴുത്തില്‍ കൗമാരക്കാരന്‍ കത്തി കുത്തിയിറക്കിയതും റഷ്യയില്‍ വൈദികന്റെ കഴുത്തറത്തതും പള്ളികളും സിനഗോഗുകളും കത്തിച്ചതും ഏറ്റവും അടുത്തു നടന്ന ഉദാഹരണങ്ങളാണ്. 

ഇന്ത്യയിലെ ഇതര മതസ്ഥര്‍ ഇസ്ലാമിക ശരീഅത്തിനെ പരിഹസിക്കുകയും, ചില മുസ്ലീം അധികാരികളും അതിന് കൂട്ട് നില്‍ക്കുകയും ചെയ്യുകയാണ് എന്നാണ് ഖറസാന്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യയില്‍ ഉമ്മത്ത് ദുര്‍ബലമായ ഒരു അവസ്ഥയിലേക്ക് എത്തുന്നുവെന്നും ഇപ്പോള്‍ ഖുര്‍ആനെയും പ്രവാചകനെയും അദ്ദേഹത്തിന്റെ അനുചരന്മാരെയും വിശ്വാസികളുടെ അമ്മമാരെയും ഇസ്ലാമിന്റെ ആചാരങ്ങളെയും എല്ലാ ധിക്കാരത്തോടും കൂടെ അപമാനിക്കുന്നു എന്നുമാണ് അവരുടെ ആരോപണം. അതിനാല്‍ അതിനെതിരെ ശക്തമായി യുദ്ധം ചെയ്യണമെന്നും ഉമ്മത്ത് അതിന്റെ ഗതകാല പ്രതാപത്തോടെ വീണ്ടെടുക്കണമെന്നും എല്ലാ മുജാഹിദിനുകളോടും ആഹ്വാനം ചെയ്തിരിക്കുകയാണ് വോയ്‌സ് ഓഫ് ഖുറസാനിലെ ലേഖനത്തിലൂടെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതം മാഗസിനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്, ഫറവോ പൂര്‍വ്വ ഇസ്രായേല്‍ ജനതയോട്് ചെയ്തതുപോലെ മുസ്ലിംകളെ അടിച്ചമര്‍ത്താനും അവരെ അടിമകളാക്കാനും ആണ് മോദി ആധുനീക കാലത്ത് ശ്രമിക്കുന്നതെന്നും അത്തരത്തിലുള്ള ഇന്ത്യന്‍ തവാഗീതിന്റെ അഹങ്കാരം അവസാനിപ്പിക്കണമെന്നും, മഹമൂദ് ഗസ്‌നവിയുടെ മക്കള്‍ അവരുടെ വീടുകളിലും നഗരങ്ങളിലും അവരെ രക്തത്തില്‍ കുളിപ്പിക്കണമെന്നും അവരുടെ ആരാധനകള്‍ തകര്‍ക്കണമെന്നും അതാണ് ഏറ്റവും നല്ല വഴിയെന്നുമാണ് മാഗസിനില്‍ പറയുന്നത്. മോദി ഇസ്ലാമിന്റെ ബദ്ധശത്രുവാണെന്ന് ആരോപിക്കുന്ന ലേഖനത്തിലൂടെ അങ്ങേയറ്റം തീവ്രമായ കലാപാഹ്വാനമാണ് ഇന്ത്യയ്‌ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖുറസാന്‍ നടത്തിയിരിക്കുന്നത്. 

മുന്‍പ് പീസ് ഇന്റര്‍നാഷണലിലെ മുന്‍ അധ്യാപകനും ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടറും അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന എറണാകുളത്തുകാരി സോണിയ സെബാസ്റ്റ്യന്റെ ഭര്‍ത്താവുമായ, അഫ്ഗാനില്‍ വെച്ചുതന്നെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോടുകാരനായ എന്‍ജിനീയര്‍ അബ്ദൂള്‍ റഷീദ് വാട്‌സാപ്പ് വോയ്‌സ് ക്ലിപ്പിലൂടെ നല്‍കിയ ആഹ്വാനത്തിനു സമാനയ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ അതേ അഫ്ഗാനിലെ ഇസ്ലാമിക സ്‌റ്റേറ്റിന്റെ മാസികയുടെ ഇംഗ്ലീഷ് പതിപ്പിലൂടെ പുറത്തു വന്നിരിക്കുന്നത്. ഹിന്ദുമതവും ക്രിസ്തുമതവും ലോകത്ത് ഉണ്ടാകരുതെന്നും അതിനായി അള്ളാ അല്ലാത്തവരെ ആരാധിക്കുന്നവരെ കൊന്നൊടുക്കാനും തൃശൂര്‍ പൂരത്തിലേക്ക് വണ്ടിയോടിച്ചു കയറ്റാനും ഇതര മതസ്ഥരെ ഭക്ഷണത്തില്‍ വിഷം കൊടുത്തും വെടിവെച്ചും കൊല്ലാനുമൊക്കെയാണ് അന്ന് അബ്ദൂള്‍ റഷീദ് മലയാൡകള്‍ക്കായി നല്‍കിയ സന്ദേശത്തില്‍ മലയാളത്തില്‍ ആഹ്വാനം ചെയ്തത്.

എന്തായാലും ഇസ്ലാമിക് സ്റ്റേറ്റിന് കടുത്ത ആരാധകരുള്ള നമ്മുടെ നാട്ടില്‍ ഭരണകൂടങ്ങള്‍ കടുത്ത ജാഗ്രത പുല്‍ത്തേണ്ട നാളുകളാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

News

ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...

ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍

വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും

പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി

ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

VIDEO NEWS

ഭരതസഭയ്ക്ക് അഭിമാന നിമിഷം സിസിബിഐ പ്രസിഡന്റ് വത്തിക്കാൻ ഡിക്കാസ്‌ട്രിയിൽ

വെടിനിർത്തലിന് ശേഷവും ഇസ്രായേലിൽ സംഭവിക്കുന്നത്. ഇസ്രായേലിൽ നിന്നും സിനി

ഇറാന്‍ അമേരിക്ക ഇസ്ലാമാബാദിലെ ചര്‍ച്ചയുടെ പോക്ക് എങ്ങോട്ട്..? ഹോര്‍മൂസും ഖാര്‍ഗും അമേരിക്കയുടെ ലക്ഷ്യം ഏതു നിമിഷവും ആക്രമണം

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്