GENERAL NEWS

ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചിട്ടില്ല, മിഡില്‍ ഈസ്റ്റില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക. ട്രംപിന് മുന്നറിയിപ്പുമായി ഖമേനി

2026-02-18

ഇറാനുമായി ജനീവയില്‍ നടന്ന രണ്ടാം ഘട്ട ആണവ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് . ചര്‍ച്ചകള്‍ തുടരാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചിട്ടില്ലെന്നും വാന്‍സ് പറഞ്ഞു. അതേസമയം മിഡില്‍ ഈസ്റ്റില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 50 ലധികം യുദ്ധവിമാനങ്ങള്‍ യുഎസ് മേഖലയില്‍ വിന്യസിച്ചു.

ഇറാനുമായി ജനീവയില്‍ നടന്ന രണ്ടാം ഘട്ട ആണവ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അറിയിച്ചു. ചര്‍ച്ചകള്‍ തുടരാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില നിബന്ധനകള്‍ ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നുമാണ് വാന്‍സ് പറഞ്ഞു.ഇറാന്‍ ആണവായുധം സ്വന്തമാക്കരുത് എന്നതും അതില്‍ ഉള്‍പ്പെടുന്നുണ്ട്.ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ല എന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അവര്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും വാന്‍സ് വ്യക്തമാക്കി. ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വാന്‍സിന്റെ പ്രതികരണം.നയതന്ത്ര ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുമെന്നും. എന്നാലും, നയതന്ത്രം എപ്പോള്‍ പൂര്‍ത്തിയായി എന്ന് നിര്‍ണ്ണയിക്കാനുള്ള അവകാശം പ്രസിഡന്റ് ട്രംപിന്റെതായിരിക്കുമെന്നും വാന്‍സ് പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ തുടര്‍ നടപടികള്‍ ട്രംപ് തീരുമാനിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.അതേസമയം, സംഘര്‍ഷം തടയാനുള്ള  ഒരു കരാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി  ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.അതേസമയം യുഎസ്  50 ലധികം യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന് സമീപം വ്യോമ, നാവിക താവളം വര്‍ധിപ്പിക്കുന്നതിന്റെയും സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഓപ്പണ്‍ സോഴ്‌സ് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റകള്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.എഫ് -16, എഫ് -22, എഫ് -35 ജെറ്റുകളും നിരവധി ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇറാനെ സമ്മര്‍ദത്തിലാക്കി കരാര്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ പ്രേരിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇറാനെ ഒരു കരാറിലേക്കെത്തിക്കുന്നത് അവരുടെ ഭയം മാത്രമാണെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്കയുെട സൈനിക വിന്യാസത്തില്‍ പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി.അമേരിക്കന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും നേരിടേണ്ടിവരുമെന്നും അതില്‍ നിന്ന് ഒരിക്കലും അമേരിക്കയ്ക്ക്  കരകയറാന്‍ കഴിയില്ലെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.

News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്